വര്‍ക്കല: വര്‍ക്കലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പ്പനശാല ചെറുന്നിയൂര്‍ ദളവാപുരീ പൊയ്കവിള ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന നടന്നുവരുന്ന സമരം മൂന്നാം ഘട്ടത്തിലേക്ക്.12 ദിവസമായി രാപകല്‍ സമരം നടത്തിവരുകയായിരുന്നു.വേലുതമ്പി ദളവയുടെ വിശ്രമസ്ഥാനമായിരുന്ന ഇവിടെ വര്‍ക്കല ബ്ളോക്ക് ഓഫീസ് അടക്കമുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലുള്ള ഏഴോളം സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ചില്ലറ മദ്യവില്‍പ്പനശാല ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം 200 ഓളം സ്ത്രീകള്‍ മരക്കടമുക്ക് മുതല്‍ പൊയ്കവിള മുക്ക് വരെ പൊങ്കാലയിട്ട് പ്രതിഷേധിച്ചിരുന്നു.സ്ഥലം എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല.സമരത്തിന്റെ മൂന്നാം ഘട്ടമെന്നനിലയില്‍ റോഡ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ നടത്തുമെന്നും ബിവറേജ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനശാല ഇവിടെ സ്ഥാപിക്കില്ല എന്ന ഉറപ്പ് വരുന്നത് വരെ ഈ സമരം തുടരുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: