കാക്കനാട്: സിവില്‍ സ്റ്റേഷനു സമീപം ഡിഎല്‍എഫ് സ്ഥലത്ത് കൂടിയുള്ള റോഡിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് അഭിഭാഷക കമ്മീഷന് തെളിവെടുപ്പ് നടത്തി. സീപോര്‍ട് റോഡില്‍ നിന്ന് കാക്കനാട് ബിഎസ്എന്‍എല്‍ റോഡുമായി ബന്ധിപ്പിക്കുന്ന 12.5 മീറ്റര്‍ റോഡിനെ ചൊല്ലിയാണ് തര്‍ക്കം. നിലവില്‍ ഡിഎല്‍എഫിന് അകത്ത് നിര്‍മിച്ചിരിക്കുന്ന എട്ടര മീറ്റര്‍ റോഡ് സ്വകാര്യ റോഡാണെന്നും പൊതുജനങ്ങള്‍ തുറന്നു കൊടുക്കുന്നതിനെതിരെ താമസക്കാരായ റെസിഡന്റ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. ഡിഎല്‍എഫ് പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിനായി ഏറ്റെടുത്ത നിലവിലുണ്ടായിരുന്ന സ്ഥലത്ത് റോഡ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭ 2008 ഓഗസ്റ്റ് 7ന് നല്കിയ കെട്ടിട നിര്മാണനുമതിയില് 12.5 മീറ്റര്‍ റോഡ് നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പൊതുറോഡ് നിര്‍മ്മിക്കാമെന്ന് നഗരസഭയുമായി ഡിഎല്‍എഫ് കരാറുണ്ടാക്കി പരമാവധി ചതുരശ്ര മീറ്ററില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി വാങ്ങിയ ശേഷം റോഡ് നിര്മ്മിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പാടശേഖരം നികത്തിയാണ് കെട്ടിടം നിര്‍മിച്ചത്. നിലവിലുള്ള റോഡ്, തോട് എന്നിവ കൈയേറിയാല്‍ ബിള്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കുമെന്നായിരുന്നു നഗരസഭ കരാറുണ്ടാക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് സമീപം 15 20 അടി ഉയരത്തില്‍ കരിങ്കല്‍ കെട്ടിയാണ് ഡിഎല്‍എഫ് റോഡ് നിര്‍മിച്ചത്. ഈ സാഹചര്യത്തിലാണ് ഡി.എല്‍.എഫിന്റെ റോഡില്‍ നിന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് കൂടി പ്രവേശിക്കാന്‍ ധാരണയുണ്ടാക്കിയത്. എന്നാല്‍ ഇതിനെതിരെ റെസിഡന്റ്സ് അസോസിയേഷന് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തെളിവെടുപ്പിനായി അഭിഭാഷകന് കമ്മീഷന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. അതെസമയം നഗരസഭയുമായി കരാറുണ്ടാക്കിയ പൊതു റോഡ് ഡിഎല്‍എഫ് നിര്‍മിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
സീപോര്‍ട് റോഡില്‍ നിന്ന് ബിഎസ്എന്‍എല്‍ മുട്ടത്ത്കാട് റോഡ്ുമായി ബന്ധിപ്പിക്കുന്ന പൊതുറോഡ് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ അഭിഭാഷക കമ്മീഷനോട് ആവശ്യപ്പെട്ടു. പൊതു റോഡ് നിര്‍മിച്ചില്ലെങ്കില്‍ നഗരസഭയുമായി ഡിഎല്‍എഫ് സതേണ്‍ ഠൗണ്‍ െ്രെപവറ്റ് ലിമിറ്റഡുമായി നഗരസഭയുണ്ടാക്കിയ ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: