കൊച്ചി: കായല്‍ കയ്യേറ്റം ആരോപിച്ചുള്ള പരാതികള്‍ ജില്ലാ കളക്ടര്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പോളച്ചന് മണിയംകോട് കായല്‍ കയ്യേറിയെന്നാരോപിച്ച് കുമ്പളം സ്വദേശി കെഎസ് അലി ഉള്‍പ്പടെ നാലുപേര്‍ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ആരോപണങ്ങളില്‍ വിശദമായ പരിശോധന നടത്തി ആറു മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്നും ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ തര്‍ക്ക ഭൂമിയില്‍ നിര്‍മ്മാണമോ മറ്റു ജോലികളോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വിരുദ്ധമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെടുത്തിയാല്‍ ജില്ലാ ഭരണാധികാരി എന്ന നിലയ്ക്ക് കളക്ടര്‍ക്ക് നടപടിയെടുക്കാന്‍ കഴിയും. കോടതിയുത്തരവിനായി കാത്തു നില്‍ക്കേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: