കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ഭൂതം ജോണ്സണ് പോലീസ് പിടിയിലായി. അടുത്തിടെ എട്ടുവര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാള്‍ വീണ്ടും മോഷണത്തിനു ശ്രമിക്കവേ വെള്ളിയാഴ്ച രാത്രി എസ്ആര്‍എം റോഡില്‍ നിന്നാണ് പിടിയിലായത്. എസ്ആര്‍എം റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെയുള്ള താമസക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഇയാള്‍ ഒരു വീടിനു സമീപം മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു. പോലീസിനെ കണ്ട് വീടിനു മറുവശത്തേക്ക് ചാടിയ ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിലെ കുളച്ചല്‍ സ്വദേശിയായ ജോണ്സണ് ട്രെയിനില്‍ എറണാകുളത്താണ് മോഷണം നടത്തുന്നത്. മോഷ്ടിക്കുന്ന വസ്തുക്കള്‍ ഭാര്യയെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. ഭാര്യയാണ് ഇവ വിറ്റ് പണമാക്കുന്നത്. ഇവര്‍ ഇപ്പോള്‍ മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചു വരികയാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ് മരിയാര്‍ഭൂതം ജോണ്‍സണെന്ന് പോലീസ് പറഞ്ഞു. നോര്‍ത്ത് എസ്ഐ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: