തിരുവനന്തപുരം: വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി കെ.എം.ഷാജഹാന്. ഏഴു ദിവസം ജയിലിലടച്ച് തന്നെ പീഡിപ്പിക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഷാജഹാന് വ്യക്തമാക്കി. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തിന്റെ പേരില്‍ കെ.എം.ഷാജഹാനോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിയിരുന്നു. ഷാജഹാന് പോലീസ് ആസ്ഥാനത്ത് വന്ന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹത്തെ ബോധപൂര്‍വം കുടുക്കിയതല്ലെന്നും പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: