വടകര: വീട്ടമ്മയ്ക്ക് നേരെ ഡിവൈഎഫ്ഐ അക്രമം. കുട്ടോത്ത്, കാവില്‍ റോഡില്‍ വെച്ചാണ് വീട്ടമ്മയ്ക്ക് നേരെ അക്രമം ഉണ്ടായത്. മുഖത്തും കൈയ്ക്കും സാരമായി പരിക്കേറ്റ പനയുള്ളകണ്ടി ജയശീലയെ പോലീസ് എത്തിയാണ് വടകര ഗവ.ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടയിലാണ് ഡിവൈഎഫ്എഫ്ഐക്കാരായ പുറ്റാറത്ത് രാജേഷ്, അമല്‍ജിത്ത്, അക്ഷയരാജ്, വട്ടമ്പത്ത് ഷിധിന്‍, വിമല്‍, മമ്പള്ളി അര്ജുന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതെന്നു ജയശീല പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ആശുപത്രിയില്‍ കഴിയുന്ന ജയശീലയെ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, രാമദാസ് മണലേരി, അഡ്വ. എം രാജേഷ്, പി.പി. മുരളി എന്നിവര്‍ സന്ദര്‍ശിച്ചു. സിപിഎം, ഡിവൈഎഫ്ഐ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അക്രമം സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രബേഷ് പോന്നക്കാരി, അരീക്കല്‍ രാജന്, രാജേഷ് മംഗലാട് എന്നിവര്‍ സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മഹിളമോര്‍ച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ തെക്കയില്‍ ഗീത, ദീപ്തി, രഹന നെട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ രജീഷ് കുട്ടോത്ത്, രാഗേഷ് വിലങ്ങില്‍, വിപിന്‍ തിരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: