കട്ടപ്പന: ചരിത്ര പ്രാധ്യാന്യമുള്ള വെള്ളിലാംകണ്ടം മണ്‍പാലം നാശത്തിന്റ വക്കില്‍. ഇടുക്കി ഡാമിന്റെ പ്രായമാണ് വെള്ളിലാംകണ്ടം പാലത്തിന്. ഇടുക്കി പദ്ധതിക്ക് വേണ്ടി അയ്യപ്പന്‍കോവിലില്‍ കുടിയിറക്ക് ഉണ്ടായപ്പോഴാണ് വെള്ളിലാംകണ്ടത്ത് കുഴല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ പാലം ദുര്‍ബലാവസ്ഥയിലാണ്. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പാലം അന്ന് നിര്‍മ്മിച്ചത്. കല്ലും മണ്ണും മരവും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.
റോഡ് തുറന്ന് കൊടുക്കുന്നതിന് മുന്‍പ് പാലം നിര്‍മ്മ
ിച്ച എഞ്ചിനീയര്‍ പാലത്തില്‍നിന്നും മണ്ണൊലിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കര്‍ശന നിര്‍ദേശം പൊതുമരാമത്തിന് നല്‍കിയിരുന്നു. പാലത്തിന്റ ഇരുവശത്തും ചെറിയ ചെടികള്‍ വച്ച് പൂന്തോട്ടമാക്കണമെന്നും പാലം സംരക്ഷിക്കാന്‍ ജീവനക്കാരെ നിയമിക്കണമെന്നും പറഞ്ഞിരുന്നു. ആദ്യ കാലങ്ങളില്‍ പാലം സംരക്ഷിക്കാന്‍ ജീവനക്കാരും ഉണ്ടായിരുന്നു. പില്ക്കാലത്ത് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ജീവനക്കാരെ പിന്‍വലിച്ചു. ഇതോടെ നാഥനില്ലാത്ത അവസ്ഥയിലായി ഈ കുഴല്‍പ്പാലത്തിന്. ചിലര്‍ പാലത്തിന്റെ ഇരുവശങ്ങളിലും പാഴ്മരങ്ങള്‍ മണ്ണിളക്കി കുഴിച്ചുവച്ചു. മരങ്ങള്‍ തഴച്ച് വളരുകയും ചെയ്തു.
മരത്തിന്റ വേരുകള്‍ കാരണം പാലത്തിലെ മണ്ണിളകുകയും മഴയില്‍ ഒലിച്ച് പോവുകയും ചെയ്തു. ഇതോടെ പാലം ദുര്ബലമാവുകയായി
രുന്നു. പാലത്തിലെ കുഴലിന്റെ ഇരുവശങ്ങളിലും മണ്ണൊലിച്ച് പോയ അവസ്ഥയിലാണ്. പാലത്തിന് ബലക്ഷയം ഉണ്ടായിട്ടും വാഹനയാത്ര അപകടാവസ്ഥയിലായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: