കോട്ടയം: കുട്ടനാട്, അപ്പര്‍കുട്ടനാട് പാടശേഖരങ്ങളിലെ നെല്‍ സംഭരണം സ്്്തംഭിച്ചതോടെ കര്‍ഷകരുടെ പ്രതിഷേധമിരമ്പുന്നു. മുഴുവന്‍ നെല്ലും ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മില്ലുകാര്‍ തള്ളി. ദിവസങ്ങളായി കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കുന്നതിനായി സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യ മില്ലുകാരെ കര്‍ഷകര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ മില്ലുകാര്‍ പൂര്‍ണ്ണമായി നെല്‍ സംഭരണത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് മാത്രമാണ് നെല്‍ എടുക്കാന്‍ മുന്നോട്ട് വന്നത്. സ്വകാര്യ മില്ലുകാര്‍ അവര്‍ ആവശ്യപ്പെടുന്ന കിഴിവ് നല്‍കാതെ നെല്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. സപ്ലൈക്കോയും മില്ലുകാരും ഒത്തു കൊണ്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനെതിരെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കാര്‍ഷിക ഹര്‍ത്താല്‍ ആചരിച്ചു.
പത്ത് മുതല്‍ പതിനാല് ദിവസമായി കൊയ്തെടുത്ത നെല്ലാണ് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടുരിക്കുന്നത്. ഇത് സംഭരിക്കണമെങ്കില്‍ ഒരു ക്വിന്റലിന് 28 മുതല്‍ 30 കിലോ വരെ കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. നെല്ലിലെ ഈര്‍പ്പം കണക്കാക്കിയാണ് മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് കണക്കാക്കുന്നതിനുള്ള യന്ത്രത്തിന്റെ വിശ്വസ്യതയെ കര്‍ഷകര്‍ ചോദ്യം ചെയ്യുകയാണ്. കടുത്ത വേനലില്‍ നന്നായി ഉണക്കിയെടുത്ത നെല്ലിന് ഈര്‍പ്പമുണ്ടെന്ന മില്ലുകാരുടെ വാദം കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. നെല്ല് പാടത്ത് കൂട്ടിയിട്ട് നശിച്ച് പോകുന്നത് കാണാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ ക്വിന്റലിന് 12 കിലോ വരെ കിഴിവ് കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നിട്ടും മില്ലുകാര്‍ നെല്ല് എടുക്കാന്‍ തയ്യാറായിട്ടില്ല. മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം് 30 കിലോ പ്രകാരം കിഴിവ് കൊടുത്താല്‍ ഒരു ക്വിന്റലിന് 660 രൂപയാണ് നഷ്ടമാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷകരുടെ നിസാഹയവസ്ഥയെയാണ് മില്ലുകാര്‍ ചൂഷണം ചെയ്യുന്നത്്. നെല്ല് പാടത്ത് കിടക്കുമ്പോള്‍ ഗത്യന്തരമില്ലാതെ മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം വില്‍ക്കുമെന്നാണ് അവര്‍ കണക്കാക്കുന്നത്. സംഭരണത്തില്‍ നിന്ന് വിട്ട് നില്ക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. അയ്മനം പഞ്ചായത്തില്‍ മാത്രം 10,000 ക്വിന്റല്‍ നെല്ല് പാടത്ത് കിടക്കുകയാണ്. സ്വര്‍ണം പണയം വച്ചും പാടം പാട്ടത്തിനെടുത്തും കൃഷി ചെയ്തവരാണ് വലയുന്നത്. വേനല്‍ മഴയെ പേടിച്ച് പകലും രാത്രിയും പാടത്ത് തന്നെ കര്‍ഷകര്‍ കഴിച്ച് കൂട്ടിയാണ് നെല്ല് സംരക്ഷിക്കുന്നത്. നെല്ല് മറിച്ചും തിരിച്ചും ഇടണമെങ്കില്‍ തൊഴിലാളിക്ക് ദിവസം 1000 രൂപ കൂലി കൊടുക്കണം. ഇത് കൊടുക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കര്‍ഷകര്‍ തന്നെയാണ് ചെയ്യുന്നത്. കടുത്ത ചൂടിലും ഏക്കറിന് 17-18 ക്വിന്റല്‍ നെല്ല് ശരാശരി വിളവ് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: