തിരുവനന്തപുരം : വീടുകളില്‍ വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിക്കുന്ന സംസ്കാരം വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൃഷിവകുപ്പിന്റെ വിഷരഹിത പച്ചക്കറി വിപണികള്‍ വിഷുക്കണി 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമുള്ള 20 മില്ല്യണ്‍ മെട്രിക് ടണ്ണില്‍ 9 മില്ല്യണ്‍ മെട്രിക് ടണ്‍ മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്ക് സംസ്ഥാനത്തിന് വെളിയില്‍ നിന്നു വരുന്ന പച്ചക്കറികളില്‍ വന്‍ തോതില്‍ വിഷാംശമുണ്ട്. നെല്‍വയലുകള്‍ കൃഷിയിടങ്ങളും കുറഞ്ഞു വരുന്നു. 2011-12 കാലയളവില്‍ 208000 ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നത് 2014-15 ആയപ്പോള്‍ 198000 ഹെക്ടര്‍ ആയി കുറഞ്ഞു.
2016 ജനുവരി മാര്‍ച്ച് മാസങ്ങളില്‍ മാത്രം 1000 ഏക്കര്‍ നെല്‍വയലുകള്‍ നികത്താനുള്ള ശ്രമം നടന്നു. കാര്‍ഷിക ഉത്പാദനവും വന്‍തോതില്‍ കുറഞ്ഞു. 2012-13ല്‍ 13.76% ഉണ്ടായിരുന്ന കാര്‍ഷിക ഉദ്പാദനവും 2014-15ല്‍ 11.06% ആയി. കാര്‍ഷിക രംഗത്തെ ഈ തളര്‍ച്ച മാറണമെങ്കില്‍ കാര്‍ഷിക സ്വയം പര്യാപത്തത കൈവരിക്കേണ്ടതുണ്ട്. കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ, അഡ്വ. വി.കെ. പ്രശാന്ത്, ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് വിനയന്, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജുനാരായണസ്വാമി, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍ കൗണ്‍സിലര്‍ ഐഷാ ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: