കുറവിലങ്ങാട്: കുറവിലങ്ങാട് പോലീസ് സ്റ്റേഷനു സമീപം വെച്ച് നടന്ന അപകടത്തില്‍ പരിക്കേറ്റ രണ്ട് കുട്ടികളുമായി പോലീസ് സംഘം കോട്ടയം കുട്ടികളുടെ ആശ്രുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ ഇല്ലെന്ന കാരണത്താല്‍ രണ്ട് മണിക്കൂറോളം പരിക്കേറ്റ ആന്റോ (4) അന്‍സു (7) എന്നിവര്‍ക്ക് ചികിത്സ വൈകിയത് പ്രതിഷേധത്തിന് കാരണമായി.
മെഡിക്കല്‍ കോളേജില്‍ നിന്നും രാവിലെ 6.30 ഓടെയാണ് പോലീസ് സംഘം കുട്ടികളുമായി കുട്ടികളുടെ ആശുപ്രതിയില്‍ എത്തിയത്. എന്നാല്‍ 8.45 ഓടെ ആയിരുന്നു ഡോക്ടര്‍മാര്‍ എത്തി ചികിത്സ ആരംഭിച്ചത് എന്ന് പറയുന്നു. ഡ്യൂട്ടി മാറുന്ന സമയം ആയിരുന്നതിനാല്‍ നൈറ്റ് ഡ്യൂട്ടില്‍ ഉള്ളവര്‍ ആശുപത്രി വിട്ട് പോകുകയും പകല്‍ ഡ്യൂട്ടിയില്‍ ഉള്ളവര്‍ എത്താതതുമാണ് കാരണമായി പറയുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് അടിയന്തര ചികിത്സ വേണ്ടിയിരുന്ന കുട്ടികള്‍ക്കാണ് ഡോക്ടര്‍മാരുടെ അനസ്ഥമൂലം ചികിത്സ വൈക്കാന്‍ കാരണമായത്.
കടുത്തുരുത്തി സി.എ. കെ.പി. ടോംസണ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ ആശുപത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍മാര്‍ വന്നതിന് ശേഷമാണ് ആന്റോയേ അടിയന്തര ഓപ്പറേഷന് വിധേയമാക്കിയത്. ഡോക്ടര്‍മാരുടെ അവഗണനയ്്ക്കും ചികിത്സ വൈകിയതും പ്രതിഷേധത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: