മലപ്പുറം: കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മലപ്പുറത്ത് ആദ്യമണിക്കൂറുകളില്‍ പോളിംഗ് മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട്. ശരാശരി 13.5 ശതമാനം പേരാണ് ഇതുവരെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
പെരിന്തല്‍മണ്ണ, മലപ്പുറം നിയമസഭാമണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുളളതെന്നാണ് വിവരം. ഇതിനിടെ പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജി.എം എല്‍.പി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി. പാണക്കാട് സി.കെ.എം.എം എല്‍.പി സ്കൂളിലെ 97-ാം
നമ്പര്‍ ബൂത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ടു ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും ഇതേ ബൂത്തില്‍ത്തന്നെ വോട്ടു രേഖപ്പെടുത്തി.
അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല. മത്സരരംഗത്ത് 9 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
എന്‍ഡിഎയിലെ അഡ്വ.എന്‍. ശ്രീപ്രകാശ്, യുഡിഎഫിലെ പി.കെ. കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ അഡ്വ.എം.ബി. ഫൈസല്‍ പ്രധാനികള്‍. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 പേര്‍ക്ക് വോട്ടവകാശം.
1,478 സര്‍വീസ് വോട്ടര്‍മാര്‍. 955 പുരുഷന്മാരും 51 സ്ത്രീകളുമടക്കം 1,006 പ്രവാസി വോട്ടര്‍മാര്‍. ഇത്തവണ 1.14 ലക്ഷം പുതിയ വോട്ടര്‍മാര്‍. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ്. ആറ് മണിക്ക് വരിയിലെത്തുന്ന എല്ലാവര്ക്കും വോട്ട് ചെയ്യാം. 17ന് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: