കാക്കനാട്: അനുകൂല കോടതി വിധിയുമായെത്തിയ ജില്ല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍.പി. പൗലോസിനു ചുമതലയേല്‍ക്കാനായില്ല. ജില്ലാ ജോയിന്റ് രജിസ്ട്രാറെ അഡ്മിനിട്രേറ്ററാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതാണ് മുന്‍ പ്രഡിന്റിന് തിരിച്ചടിയായത്.
മുന്‍ പ്രഡിഡന്റ് ചുമതയേല്‍ക്കാന്‍ എത്തുന്നതിന് മുമ്പ് ബാങ്കിലെത്തിയ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. ലൈല ചുമതലയേറ്റിരുന്നു. സംസ്ഥാനത്തൊട്ടാകെ ജില്ല സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇവിടെയും ജോയിന്റ് രജിസ്ട്രാര്‍ അഡ്മിനിട്രേറ്ററായി ചുമലയേറ്റതെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ വ്യക്തമാക്കി.
നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അനുകൂല വിധിയുമായി കഴിഞ്ഞ അഞ്ചിന് ഉച്ചക്ക് ശേഷം ബാങ്കിലെ എത്തിയ മുന്‍ പ്രസിഡന്റിനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും അന്നും ചുതലയേല്ക്കാനായില്ല. മുന്‍ പ്രസിഡന്റിനെ തിരിച്ചെടുക്കാന്‍ രജിസ്ട്രാര്‍ക്കാണ് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അതുകൊണ്ട് രജിസ്ട്രാറില്‍ നിന്ന് ഉത്തരവില്ലാതെ അനുമതി നല്കാന് തനിക്ക് അധികാരമില്ലെന്നായിരുന്നു ജനറല്‍ മാനേജര്‍ ബി.ഓമനക്കുട്ടന്റെ വീശദീകരണം. ഇതെ തുടര്‍ന്ന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഇരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ച സഹകരണ സംഘം രജിസ്ട്രാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചായിരുന്നു രാത്രിയില്‍ എന്‍.പി. പൗലോസും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സമരം അവസാനിപ്പിച്ചത്.
കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന്് ആവശ്യപ്പെട്ട് വീണ്ടും ഡിവിഷന് ബഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്നാണ് മുന്‍ പ്രസിഡന്റിന് അനുകൂലമായി കോടതി വിധിയുണ്ടായത്. എന്നാല്‍ ജില്ലാ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി ഇന്നലെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് മുന്‍ പ്രസിഡന്റിന് വീണ്ടും തിരിച്ചടിയായി. ഡിവിഷന് ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്‍ പ്രസിഡന്റിനോട് ചുമലയേല്‍ക്കാന്‍ ചൊവ്വാഴ്ച രാവിലെ തന്നെ ബാങ്ക് ജനറല്‍ മാനേജര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഉച്ചക്ക് ഒന്നരയോടെ മുന്‍ പ്രസിഡന്റും നാല് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജില്ല ബാങ്ക് ആസ്ഥാനത്ത് എത്തിയത്.
യുഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയെ കഴിഞ്ഞ ഫെബ്രുവരി 18 നാണ് ക്വാറം ഇല്ലെന്ന കാരണത്താല്‍ സഹകരണ സംഘം രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. എന്‍.പി. പൗലോസ് പ്രസിഡന്റായ ഭരണസമിതിയില്‍ നിന്നു എല്‍.ഡിഎഫിന്റെ പത്ത് അംഗങ്ങള്‍ രാജിവച്ചതോടെയാണു ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്. ഭൂരിപക്ഷം നഷ്ടപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിട്ട് മൂന്നംഗ ഭരണ നിര്‍വാഹ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റിന് അനുകൂലമായ വിധിയുണ്ടായതിനെ തുടര്‍ന്ന്് നിര്‍വാഹ സമിതിയും അപ്രസക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: