കൊച്ചി: മിനറല്‍ വാട്ടര്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ തീഷ്ണമായ സൂര്യപ്രകാശമേറ്റ് തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സൂര്യപ്രകാശമേറ്റ് ചൂടാകുമ്പോള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ബിസ്ഫെനോള്‍-എ എന്ന രാസപരിണാമത്തിന് കാരണമാകുമെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച മിനറല്‍ വാട്ടര്‍ സൂര്യതാപമേല്ക്കുമ്പോള് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. ബിസ്ഫെനോള്‍-എ കാന്‍സറുണ്ടാക്കുന്ന പ്രധാന വില്ലനാണ്.
മിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ക്ക് ഐഎസ്ഒ മാര്‍ക്ക് ഉണ്ടെങ്കിലും അത് കുപ്പിയില്‍ നിറച്ചിരിക്കുന്ന വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവല്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു. നിര്‍മ്മാണ വേളയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ ഇതില്‍ വെള്ളം നിറച്ച് തുറന്ന വാഹനങ്ങളില്‍ സൂര്യതാപമേറ്റ് കൊണ്ടുപോകുമ്പോഴാണ് അവ ഹാനികരമാകുന്നത്.
ഒമാനില്‍ ഡോക്ടറായ സജീവ് ഭാസ്കര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആരോഗ്യ, ഭക്ഷ്യ സെക്രട്ടറിമാരും ഭക്ഷ്യസുരക്ഷാ കമ്മീഷണറും വിഷയത്തില്‍ ഒരു മാസത്തിനകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കേസ് തിരുവനന്തപുരം സിറ്റിംഗില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: