പറവൂര്‍: മൂന്നു ദിവസങ്ങളിലായി പറവൂരില്‍ നടന്ന കേസരി സ്മാരക ദക്ഷിണ ഭാരത സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന് ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തിന്റെ ജീര്‍ണ്ണതകള്‍ക്കും യാഥാസ്ഥിതികത്വത്തിനുമെതിരെ കേസരി ബാലകൃഷ്ണപിള്ള പോരാടിയതുപോലെ എഴുത്തുകാര്‍ ഇത്തരം പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസമായി നടന്ന പരിപാടിയില്‍ പത്ത് സെഷനുകളായി അന്‍പതോളം എഴുത്തുകാര്‍ പങ്കെടുത്തു.
എസ്.ശര്‍മ്മ എംഎല്‍എ അധ്യക്ഷനായി. വി.ഡി. സതീശന് എംഎല്‍എ , സേതു, ജസ്റ്റീസ് സുകുമാരന്‍,രമേശ് ഡി. കറുപ്പ്, ജെസി രാജു, ഡെന്നീ തോമസ്, പ്രദീപ് തോപ്പില്‍, വി.എ. പ്രഭാവതി, ഡി. രാജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേസരി സ്മാരക ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് ‘ പാരമ്പര്യവും മതേതരത്വവും ‘ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച എം.എസ്സ്. മാധവന് ഉദ്ഘാടനം ചെയ്തു. കെ.പി. രാമനുണ്ണി മോഡറേറ്ററായിരുന്നു. കെ. വേണു, ബാലചന്ദ്രന് വടക്കേടത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ദക്ഷിണേന്ത്യന്‍ സാഹിത്യം സമകാലീന യഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുവാന്‍ പ്രാപ്തമായ ഒന്നാണ് എന്ന് പ്രശസ്ത തെലുങ്ക് കവി ശിവാ റെഡ്ഡി പറഞ്ഞു . ‘ദക്ഷിണേന്ത്യന്‍ സാഹിത്യം ഇന്ന് ‘എന്ന വിഷയത്തേ ക്കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. രവീന്ദ്രന് മോഡറേറ്ററായി. ദാമോദരന്‍ മൗസോ (കൊങ്കിണി ) കെ.സത്യനാരായണ (കന്നഡ) ,ആര്.എസ്സ്. ഭാസ്കര്‍ (കൊങ്കിണി ) എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന പറവൂരിന്റെ പൈതൃകം എന്ന വിഷയത്തേ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സിപ്പി പള്ളിപ്പുറം , ഗീതാ സുരാജ്, ബോണി തോമസ്, പൂയ്യപ്പിള്ളി തങ്കപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു. ‘പുതുകാല നോവല്‍ പുതിയ കഥ ” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പി.കെ. രാജശേഖരന് മോഡറ്റേറായിരുന്നു. കെ.വി. മോഹന്‍കുമാര്‍, രാജീവ് ശിവശങ്കര്‍, ജോര്‍ജ് ജോസഫ് കെ. , പി.എഫ്. മാത്യൂസ്, തോമസ് ജോസഫ്, സോക്രട്ടീസ് വാലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: