ബര്‍ലിന്‍: ജര്‍മ്മനിയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്ബോള്‍ ടീമിന് നേര്‍ക്ക് ആക്രമണം. ഫുട്ബോള്‍ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബൊറൂസിയയുടെ പ്രതിരോധനിര താരം മാര്‍ക് ബാര്ത്രയ്ക്കാണ് പരുക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം മൂന്നു തവണ സ്ഫോടനം ഉണ്ടായി.
ടീമിനെ ലക്ഷ്യം വച്ചു തന്നെയായിരുന്നു ആക്രമണമെന്നാണ് ജര്‍മന്‍ പോലീസ് പറയുന്നത്. വൈകുന്നേരം 7.15ഓടെയായിരുന്നു മൂന്നു സ്ഫോടനങ്ങളും നടന്നത്. സംഭവസ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഹോട്ടലില്‍ നിന്നു താരങ്ങളുമായി ടീം ബസ് സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിലെ ചില്ലുകള്‍ തകര്‍ന്നു. ബസ്സിനു മറ്റു കാര്യമായ തകരാറുകള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍, സ്റ്റേഡിയത്തിനു ആക്രമണ ഭീഷണി ഇല്ലെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് ഇന്നലെ മൊണാക്കോ എഎസുമായി നടക്കേണ്ടിയിരുന്ന ചാംപ്യന്‍സ് ലീഗ് മത്സരം മാറ്റിവച്ചു.
..
പ്രതികരിക്കാൻ ഇവിടെ എഴുതുക: