ന്യൂദല്‍ഹി: മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാദവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രസ്താവന തയ്യാറാക്കാന്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ സഹായം തേടിയെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്റെ മന്ത്രാലയത്തില്‍ കഴിവുള്ളവര്‍ക്ക് പഞ്ഞമില്ല. കഴിവും പ്രാപ്തിയുമുള്ള നിരവധി സെക്രട്ടറിമാര്‍ തന്റെ മന്ത്രാലയത്തിലുണ്ടെന്നും സുഷമ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുവാദത്തോടെ തരൂര്‍ പ്രമേയം തയാറാക്കാന്‍ സുഷമയെ സഹായിച്ചുവെന്നതാണ് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്ക് പിന്നാലെ നമ്മളെയെല്ലാം ഒരുപോലെ ബാധിക്കുന്ന വിഷയമാണിതെന്ന് തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് സുഷമയുടെ പ്രതികരണം.
ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാരനായ കുല്ഭൂഷണ് ജാദവിന് പാകിസ്ഥാന് വധശിക്ഷ വിധിച്ചിരുന്നു . എന്നാല്‍ എന്ത് വിലകൊടുത്തും യാദവിനെ തിരിച്ചെത്തിക്കുമെന്നാണ് സുഷമ സ്വരാജ് വ്യക്തമാക്കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: