തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ഇയാള്ക്കെതിരെയ കുറ്റങ്ങള്‍.
സ്ഥിരം കുറ്റവാളിയായതിനാല്‍ പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
നാലു വര്‍ഷമായി പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിലാണ് ബണ്ടി ചോര്‍.
ഏപ്രില്‍ 22-ന് ശിക്ഷ വിധിക്കും.
തിരുവനന്തപുരത്ത് അതീവ സുരക്ഷാസംവിധാനങ്ങളുളള വീട്ടില്‍ മോഷണം നടത്തിയതിലൂടെയാണ് ബണ്ടി ചോര്‍ മലയാളികള്‍ക്കു പരിചിതനാകുന്നത്. ബുളളറ്റ് പ്രൂഫ് ഗ്ലാസ്സുകളും, നിരീക്ഷണസംവിധാനങ്ങളുമുളള വീട്ടില്‍ അനായാസം കടന്നെത്തിയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടന്ന് ദിവസങ്ങള്‍ക്കുളളില്‍ ബണ്ടി ചോര്‍ കേരളാ പൊലീസിന്റെ വലയിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: