ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വോട്ടിങ് മെഷീന് തകരാറാണെന്ന കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളുടെ അവകാശവാദത്തിനു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ വീരപ്പ മൊയ്ലി
പരാജയപ്പെട്ടവരുടെ മാനസികാവസ്ഥയില്‍ നിന്നുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്ന് വീരപ്പ വീരപ്പ മൊയ്ലി മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വോട്ടിങ് മെഷീന് തകരാറു സംബന്ധിച്ച് പരാതിയുമായി 16 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കേയാണ് വീരപ്പ മൊയ്ലി പ്രതികരണം
പാര്‍ട്ടി മതശക്തികളുടെ അധീനതയില്‍പ്പെട്ട് പരാജയമേറ്റു വാങ്ങിയതിന് ന്യായങ്ങള്‍ കണ്ടെത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞാന്‍ ഒരു മുന്‍ നിയമകാര്യ മന്ത്രിയാണ്, ഞാന്‍ അധികാരത്തിലിരിക്കുന്ന കാലത്താണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത്. ആ സമയത്തും പരാതികളുയര്‍ന്നിരുന്നു; അദ്ദേഹം പറഞ്ഞു. ചില സ്വാഭാവിക തകരാറുകള്‍ ഉണ്ടായെന്നിരിക്കും. അവ പരിഹരിക്കുന്നതിനുളള സംവിധാനങ്ങളുമുണ്ട്.
ഞങ്ങള്‍ അതു പരിശോധിച്ചിട്ടുളളതാണ്. പ്രശ്നം യന്ത്രങ്ങളുടേതല്ല. പരാജയപ്പെട്ടതു കൊണ്ടുളളതാണ്. പരാജയപ്പെട്ടവര്‍ യന്ത്രത്തെ കുറ്റം പറയും. അതല്ലാതെ ഇതില്‍ യാതൊരു വസ്തുതയുമില്ല. വീരപ്പ മൊയ്ലി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമോയെന്ന ചോദ്യത്തിന്; ഈ വിഷയം സംബന്ധിച്ച് ആരും ഒന്നും കൂടിയാലോചിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരും ഇതു സംബന്ധിച്ച് അഭിപ്രായമൊന്നും ആരാഞ്ഞിട്ടുമില്ല. മുതിര്‍ന്ന നേതാക്കളില്‍ ആരുമായും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: