ബംഗളുരു: പഠനത്തില്‍ മോശം പ്രകടനമാണെന്ന കാരണത്താല്‍ യു കെ ജി വിദ്യാര്‍ത്ഥിയോട് ടിസി ആവശ്യപ്പെട്ട സ്കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം രക്ഷിതാക്കള്‍ സ്കൂളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
മറ്റു വിദ്യാര്‍ത്ഥികളുടെ നിലവാരത്തിനൊത്ത് കുട്ടി ഉയരാത്തതിനാലാണ് അധികൃതര്‍ ടി സി ആവശ്യപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ”സുഖമില്ലാഞ്ഞതിനാല്‍ വളരെയേറെ ദിവസങ്ങള്‍ ക്ലാസില്‍ പോകാന്‍ അവനു കഴിഞ്ഞിരുന്നില്ല. എങ്കിലും പരീക്ഷയില്‍ സി പ്ലസ് സ്കോര്‍ ചെയ്തു. എന്നാല്‍ ഇത് വളരെ മോശം സ്കോറാണെന്ന നിലപാടാണ് സ്കൂളിന്റേത്”- അമ്മ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ നിയമപ്രകാരം കുട്ടിക്കെതിരെ നിരവധി അവകാശലംഘനങ്ങളാണ് സ്കൂള്‍ അധികൃതര്‍ നടത്തിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് ഒരു കുട്ടിയുടെ അവകാശമാണ്. അതിനെ ശാരീരിക-മാനസിക ശിക്ഷകളിലൂടെ തടയാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. സ്കൂള്‍ മാനേജ്മെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: