ഇടുക്കി: ദേവികുളം പോലീസ് സ്റ്റേഷന് സമീപം സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഷെഡ് പൊളിക്കാനെത്തിയ റവന്യൂ സംഘത്തിന് നേരെ സിപിഎമ്മുകാരുടെ കയ്യേറ്റം. ഇന്ന് ഉച്ചയോടെയാണ് കെഡിഎച്ച് വില്ലേജിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.പി രാജനും ഭൂസംരക്ഷണസേന അംഗങ്ങളുമാണ് ഒഴിപ്പിക്കാനെത്തിയത്.
റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മണിയെന്നയാളാണ് ഭൂമി കയ്യേറി ഷെഡ് വച്ചത്. ഷെഡ് പൊളിച്ച് നീക്കാന്‍ ആരംഭിച്ചതോടെ ദേവികുളം പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഭൂസംരക്ഷണസേന അംഗം ടിസ്റ്റണെ കയ്യേറ്റം ചെയ്യുകയായിരുന്നു. ദേവികുളം പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസ് വൈകിയാണ് എത്തിയത്.
റവന്യൂ സംഘത്തെ ആക്രമിച്ച സംഭവം അറിഞ്ഞ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥലത്തെത്തി. അക്രമികളെ പിടികൂടാന്‍ ശ്രമിക്കാത്ത ദേവികുളം എസ്.ഐയെയും അഡീഷണല്‍ എസ്.ഐയെയും സബ് കളക്ടര്‍ ശകാരിച്ചു. പിന്നീട് സിപിഎം നേതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ കയ്യേറ്റം ഒഴിപ്പിക്കുകയും ചെയ്തു.
മടങ്ങിപ്പോകാനൊരുങ്ങവെ സിപിഎമ്മുകാര്‍ക്കെതിരെ പരാതിയില്ലെന്ന് ഭൂസംരക്ഷണ സേന അംഗങ്ങള്‍ അറിയിച്ചു. അസഭ്യം പറഞ്ഞതിനും കയ്യേറ്റം ചെയ്തതിനും കേസെടുത്തിട്ടുണ്ടെന്ന് ദേവികുളം സി.ഐ അര്‍ഷാദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: