മുംബൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയെയും മന്ത്രിസഭയിലെ ചില മന്ത്രിമാരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാക്കള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ടു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും മറ്റു ചില മന്ത്രിമാരെയും പുറത്താക്കണമെന്നാണ് ഡിഎംകെ നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചത്. ഡിഎംകെ നേതാക്കളായ ആര്‍എസ്. ഭാരതി, ടി.കെ.എസ്. എല്ഗോവന്, തിരുച്ചി എന്‍. ശിവ എന്നിവരാണ് ഗവര്‍ണറുമായി കൂട്ടിക്കാഴ്ച നടത്തിയത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി സി. വിജയ്ഭാസ്കറിനെ ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധനകളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: