ന്യൂദല്‍ഹി: അസാധുവാക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി ജൂലൈ അവസാനം തീരുമാനമെടുക്കും.
ഈ നോട്ടുകള്‍ ഡിസംബര്‍ മുപ്പതിനകം ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി ജൂലൈയില്‍ വിധിപറയുന്നത്.
അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയ സാഹചര്യത്തില്‍ നോട്ടുകള്‍ മാറിയെടുക്കാന്‍ ഇനി അവസരം നല്‍കാനാവില്ലെന്ന്
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: