മുംബൈ: പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പന ഇരട്ടി ലാഭത്തില്‍. 2016-17 വര്‍ഷത്തെ ഓഹരികള്‍ക്കാണ് ഇത്രയും ലാഭം നേടാനായത്. കൂടാതെ ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് 21000 കോടിയുടെ ഓഹരികള്‍ ഇറ്റുവരെ വിറ്റഴിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 11,000 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം സെന്‍സെക്സില്‍ എല്‍ഐസിയുടെ ഓഹരികള്‍ 16.9 ശതമാനം വളര്‍ച്ച നേടിയിരുന്നു. കൂടാതെ മാര്‍ച്ചില്‍ ആരംഭിക്കുന്ന പാദത്തില്‍ 11.24 ശതമാനവും ഓഹരി വളര്‍ച്ച നേടിയിട്ടുണ്ട്.
2016-17 കാലയളവില്‍ ഇന്ത്യന്‍ ഓഹരികള്‍ പൊതുവേ ലാഭത്തിലാണ് വിറ്റഴിച്ചത്. 25 കോടിയോളം പോളിസി ഉടമകളിലായി 30 കോടിയോളം എല്‍ഐസി പോളിസികളാണ് രാജ്യത്തുള്ളത്. ഇതിലൂടെ 24,50,000 കോടിയുടെ ആസ്തിയാണ് എല്‍ഐസിക്കുള്ളത്.
ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ എല്‍ഐസി പ്രീമിയത്തില്‍ നിന്നുള്ള വരുമാനത്തില്‍ 12.43 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അതായത് 1,45,000 കോടിയുടെ വരുമാനം. മുന്‍ വര്‍ഷം ഇത് 1,29,000 കോടി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: