തുറവൂര്‍: കായലില്‍ ഉപ്പ് വെള്ളം കയറിയതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വറുതി കാലം. വേമ്പനാട് കായലിന്റെ കൈവഴികളായ തൈക്കാട്ടുശേരി കായല്‍, കാക്കത്തുരുത്ത് കായല്‍, കൈതപ്പുഴ കായല്‍, കുറുമ്പി കായല്‍, തഴുപ്പ് കായല്‍ എന്നിവിടങ്ങളിലെല്ലാം മത്സ്യലഭ്യത കുറവാണ്.
തണ്ണീര്‍മുക്കം ബണ്ടിലെ 19 ഷട്ടറുകള്‍ തുറന്നതോടെ വേലിയേറ്റ സമയത്ത് ഉള്‍നാടന്‍ കായലുകളില്‍ ഉപ്പുവെള്ളം എത്തുന്നു. മുന്‍ കാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നാല്‍ വേലിയേറ്റത്തോടെ എത്തുന്ന ഉപ്പുവെള്ളം കായലിന്റെ അടിത്തട്ട് ഉള്‍പ്പെടെ വൃത്തിയാക്കു മായിരുന്നു. ഈ സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സുലഭമായി മത്സ്യങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കായലുകളില്‍ വന്‍തോതില്‍ രാസമാലിന്യം കലരുന്നതോടെ മത്സ്യങ്ങളുടെ പ്രജനനം കുറയുന്നു.
ഉപ്പ് വെള്ളത്തിന്റെ കാഠിന്യം കൂടുന്നതോടെ മത്സ്യങ്ങളുടെ ഉല്പാദനത്തിലും പ്രജനനത്തിനും ഗണ്യമായ കുറവ് വരുന്നു. പോളപായല്‍ ചീഞ്ഞു കായലിന്റെ അടിത്തട്ട് മുഴുവന്‍ മലിനപ്പടുത്തുന്ന പ്രതിഭാസത്തിന് ചെറിയൊരു അളവില്‍ പരിഹാരമാകുമെങ്കിലും ഉപ്പുവെള്ളം കായലിലെ കവരുന്നത് തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയ്ക്കുന്നു.
ചെറുവള്ളങ്ങളില്‍ വീശു വല, നീട്ടു വല, ഉടക്ക് വല എന്നിവ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നവര്‍ക്ക് ഉപ്പിന്റെ കാഠിന്യം വലിയൊരു അളവില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഉപ്പ് വെള്ളം കായലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതോടൊപ്പം മത്സ്യ കുഞ്ഞുങ്ങളുടെ നാശത്തിന് ഇടയാക്കുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. പരമ്പരാഗതമായി സ്വമേധയാ കായലിലുള്ള വേലിയേറ്റ വേലിയിറക്ക സമയങ്ങളിലെ മത്സ്യബന്ധനമാണ് തൊഴിലാളികള്‍ക്ക് ഗുണകരമമെന്ന് അഭിപ്രായം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: