ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 2,240 കോടി രൂപ തട്ടിയ സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍. ദല്‍ഹിയിലെ സൂര്യ വിനായക് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍മാരായ സഞ്ജ് ജയിന്, രാജീവ് ജയിന്, രോഹിത് ചൗധരി, സഞ്ജീവ് അഗര്‍വാള്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
പണം തിരിമറിക്ക് ഇവര്‍ നൂറ് ചെറിയ കമ്പനികള്‍ രൂപീകരിച്ചു. എന്നാല്‍, ഈ കമ്പനികള്‍ ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. സിംഗപ്പൂര്‍, ഹോങ്കോങ്, ദുബായ്, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളില്‍ കമ്പനികളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തനമൂലധനമായി ലഭിച്ച 376 കോടി വകമാറ്റിയെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: