മാള: പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുജിത് ലാലിന് നേരെ സിപിഎം അക്രമണം. പരിക്കേറ്റ പ്രസിഡണ്ടിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഷിക കര്‍മ്മ സേനയുടെ യോഗം നടക്കുന്നതിനിടെയാണ് മുന്‍ സിപിഎം നേതാവായ സുജിത് ലാലിനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചത്.
രാവിലെ പുത്തന്‍ചിറ കൃഷി ഭവനിലായിരുന്നു കാര്‍ഷിക കര്‍മ്മ സേനയുടെ യോഗ. കര്‍ഷകരും ഉദ്യോഗസ്ഥരും പ്രസിഡണ്ടും എത്തി യോഗം തുടങ്ങി. അതിനിടയില്‍ സിപിഎം പ്രാദേശിക നേതാക്കളായ ടി.കെ. സന്തോഷ്, നൗഷാദ്, ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്ന് യോഗം അലങ്കോലപ്പെടുത്തി.
ഇങ്ങനെയാണെങ്കില്‍ യോഗം തുടരേണ്ടതില്ലെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യോഗം പിരിച്ചുവിട്ട് ഇറങ്ങിയ പ്രസിഡണ്ടിനെ ഇവര്‍ മൂവരും ചേര്‍ന്ന് തള്ളി നിലത്തേക്കിടുകയായിരുന്നു. തലക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ലാലിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിനു മുമ്പും കാര്‍ഷിക കര്‍മ്മസേന യോഗം സിപിഎം അലങ്കോലപ്പെടുത്തിയിരുന്നു. പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ടിന് യുഡിഎഫ് പിന്തുണ പിന്‍വലിച്ചിരുന്നു ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡണ്ട് രാജിവയ്ക്കണമെന്നാണ് സിപിഎം ന്റെ ആവശ്യം അതിന്റെ മുന്നോടിയാണ് പ്രസിഡണ്ടിനു നേരെയുള്ള ആക്രമണം
സിപിഎം വിട്ട് ജനകീയ കമ്യൂണിസ്റ്റ് മൂവ്മെന്റ് എന്ന പാര്‍ട്ടി രൂപികരിച്ചാണ് സുജിത്ത്ത്ലാല് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സിപിഎം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സോണിക്കെതിരെ അവതരിപ്പിച്ച അവിശ്വാസം പ്രമേയം പാസ്സാകുകയും ബിജെപിയുടേയും യുഡിഎഫിന്റെയും പിന്തുണയോടെ സുജിത് ലാല്‍ പുത്തന്‍ചിറ പഞ്ചായത്ത്പ്രസിഡണ്ടാവുകയുമായിരുന്നു. അതിനിടയില്‍ യുഡിഎഫ് സുജിത് ലാലിനുള്ള പിന്തുണ പിന്‍വലിച്ചു. ഭൂരിപക്ഷമില്ലാത്ത സുജിത് ലാല്‍ രാജിവെക്കണമെന്ന് എല്ഡിഎഫ്ആവശ്യപ്പെടുന്നു. അദ്ദേഹം രാജിവെക്കാത്തതിന്റെ പക പോക്കലാണ് അക്രമണത്തിനു പിന്നിലെന്നാണ് സൂചന. അതിനിടെ പഞ്ചായത്ത് പ്രസിഡണ്ട് ആക്രമിച്ചു എന്നാരോപിച്ച് ടി.കെ. സന്തോഷ്, നൗഷാദ്, ശ്രീനിവാസന് എന്നിവരും ആശുപത്രിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: