തൃശൂര്‍: പ്രകൃതിയെ മറന്നുള്ള വികസനം മനുഷ്യജീവിതത്തെ താളം തെറ്റിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജലസ്വരാജിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ചൂഷണം ചെയ്യുകയല്ല, ആശ്രയിക്കുകയാണ് വേണ്ടത്. തെറ്റായ വികസന നയത്തിന്റെയും പ്രകൃതി നശീകരണത്തിന്റെയും തിക്തഫലമാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്നത്. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് മാത്രമേ കേരളത്തിന് ഇനി മുന്നോട്ടുപോകാനാകൂവെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷനായിരുന്നു. പ്രൊഫ.പി.രാജേന്ദ്രന്, ടി.എ.സുന്ദര്മേനോന്, ഗായകന് അനൂപ് ശങ്കര്‍, വര്‍ഗീസ് തൊടുപറമ്പില്‍, ഡോ.ഡി.രാമനാഥന്, കെ.കെ അനീഷ്കുമാര്‍, ഇ.മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
ചന്ദ്രമോഹന് കുമ്പളങ്ങാട് രചിച്ച തണല്‍ തേടും മരം എന്ന കവിതാസമാഹാരം കുമ്മനത്തിന് സമ്മാനിച്ചു. ചന്ദ്രമോഹന് കവിത അവതരിപ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് സമാപന പ്രസംഗം നടത്തി. നേതാക്കളായ എം.എസ്.സമ്പൂര്‍ണ്ണ, ബി.ഗോപാലകൃഷ്ണന്, രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന് ഐനിക്കുന്നത്ത്, സുനില്‍ ജി.മാക്കന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: