കുന്നംകുളം: വെടിക്കെട്ടിന് നിയന്ത്രണം വന്നതോടെ ആ പണം സമൂഹനന്മയ്ക്കായി വിനിയോഗിച്ച് മാതൃകയാകുകയാണ് പാര്‍ക്കാടി പൂരം വെടിക്കെട്ട് കമ്മിറ്റി. വര്‍ഷങ്ങളായി കോടിക്കണക്കിന് രൂപ പൂര ദിവസത്തില്‍ വെടിക്കെട്ടിനായി ചിലവഴിച്ച തലക്കര വേണു നേതൃത്വം കൊടുക്കുന്ന കമ്പനിപ്പടി കമ്മിറ്റിയാണ് ആ തുക നിര്‍ധന യുവതികളുടെ മിന്നുകെട്ടിനായി ഉപയോഗിച്ചത്.
ഉത്സവ സമയത്തു തന്നെ ആദ്യ കല്യാണത്തിനുള്ള ആഭരണവും പുടവയും ഇതിന്റെ ഭാഗമായി പാര്‍ക്കാടി ക്ഷേത്രത്തില്‍ നിന്നും നല്കി. ഇന്നലെ രണ്ടാമത്തെ വിവാഹത്തിന് ആഭരണവും പുടവയും ക്ഷേത്രം ഊരാളന്‍ ശങ്കരന് നമ്പൂതിരിപ്പാടും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും ചേര്‍ന്ന് കൈമാറി. വിവാഹത്തിന്റെ എല്ലാ ചിലവും കമ്പിനിപ്പടി വെടിക്കെട്ടു കമ്മറ്റിയാണ് വഹിക്കുന്നത.്
ചടങ്ങില്‍ കുട്ടന് നമ്പൂതിരി, കമ്പിനിപ്പടി വെടിക്കെട്ട് കമ്മറ്റി പ്രസിഡന്റ് തലക്കര വേണു, ഭാരവാഹികളായ പോലിയത്ത് രാജന്, പട്ടിക്കര സുധാകരന്, വാര്‍ഡ് കൗണ്സിലര്കെ കെ മുരളി, നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ്, കൗണ്‍സിലര്‍മാരായ കില്ലപ്പന്‍, രേഷ്മ സുനില്‍, യുവമോര്‍ച്ച മുനിസിപ്പല്‍ വൈസ്പ്രസിഡന്റ് ലാല്‍ദാസ് ചെറുവത്താനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: