വാഷിങ്ടണ്‍: ചാരനെന്നാരോപിച്ച് ഇന്ത്യയുടെ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ തൂക്കിക്കൊല്ലാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ വിമര്‍ശിച്ച് യുഎസ് നയതന്ത്ര വിദഗ്ധര്‍. പാക് നടപടിക്ക് വിശ്വാസ്യതയില്ലെന്നും, ഭീകര രാജ്യമെന്ന രാജ്യാന്തര തലത്തിലെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷ നേടാനുള്ള വഴിയായാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറയുന്നു.
കുല്‍ഭൂഷണിനെ വധിക്കാനെടുത്ത തീരുമാനത്തിനു പറയുന്ന കാരണങ്ങള്‍ വിശ്വസനീയമല്ലെന്ന് യുഎസ് വിദേശകാര്യ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥ അലിസ ഐയേഴ്സ് പറഞ്ഞു. കോടതി നടപടിക്കെടുത്ത വേഗത സംശയം ജനിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ തീരുമാനമാണിതെന്ന് അറ്റ്ലാന്റിക് കൗണ്‍സിലിലെ ദക്ഷിണേഷ്യ സെന്റര്‍ ഡയറക്ടര്‍ ഭരത് ഗോപാലസ്വാമി പറഞ്ഞു.
ഭീകരതയുടെ പേരില്‍ ലോക വേദിയില്‍ തങ്ങളെ ഒറ്റപ്പെടുത്തുന്ന ഇന്ത്യക്ക് തിരിച്ചടി നല്കാന് കുല്‍ഭൂഷണിനെ പാക്കിസ്ഥാന് കരുവാക്കുന്നുവെന്ന് ദക്ഷിണേഷ്യ വിഷയം കൈകാര്യം ചെയ്യുന്ന മൈക്കിള്‍ കുഗെല്‍മാന്‍ പറഞ്ഞു. പാക് നടപടിയില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: