കണ്ണൂര്‍: ശമ്പള പരിഷ്കരണ കുടിശ്ശിക പണമായി നല്‍കാതെ പിഎഫില്‍ ലയിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജിവനക്കാരോടുള്ള കടുത്ത വഞ്ചനയാണെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് കണ്ണൂര്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു.നേരത്തെ നാല് ഗഡുക്കളായി പണം നല്‍കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ശമ്പള കുടുശ്ശിക നാല് ഘടുക്കളായി പിഎഫില്‍ ലയിപ്പിക്കാനാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് വിഷുക്കൈനീട്ടത്തിന് പകരം തലക്കടിയാണ് കിട്ടിയിരിക്കുന്നത്. ജീവനക്കാരെ ദ്രോഹിക്കുന്ന ഉത്തരവ് പിന്‍വലിച്ച് കുടിശ്ശിക പണമായി നല്കാന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് കെ.എന്‍.വിനോദ്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എം.ടി.മധുസൂധനന്, കെ.രാമകൃഷ്ണന്, സജീവന് ചാത്തോത്ത്, കെ.പി.രാജന് എന്നിവര്‍ സംസാരിച്ചു. കെ.ഒ.ജയകൃഷ്ണന് സ്വാഗതവും എം.ടി.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: