വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനു കാരണക്കാരി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് എന്നു വെളിപ്പെടുത്തല്‍.
ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം നടത്തിയ രാസായുധ ആക്രമണങ്ങളുടെ ഭീകര ദൃശങ്ങള്‍ കണ്ട് ദുഃഖിതയായ ഇവാങ്കയുടെ വാക്കുകളാണ് പ്രസിഡന്റിനെ നടപടിക്കു പ്രേരിപ്പിച്ചതെന്ന് ട്രംപിന്റെ മകന് എറിക് ട്രംപ് പറഞ്ഞു. ഒരു ബ്രിട്ടീഷ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് എറിക്കിന്റെ വെളിപ്പെടുത്തല്‍. വൈറ്റ് ഹൗസ് ഉപദേശക എന്ന പദവിയില്‍ പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ഇവാങ്ക.
മൂന്നു കുട്ടികളുടെ അമ്മയായ തന്റെ സഹോദരി സിറിയയിലെ കുട്ടികളുടെ ഭാവിയില്‍ ആശങ്കയിലാണ്. അവിടെ നിന്നു വരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അവരെ ഏറെ വേദനിപ്പിക്കുന്നു. ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഭരണകൂടം നടത്തുന്ന ആക്രമണങ്ങളില്‍ അദ്ദേഹത്തിനും ആശങ്കയുണ്ട്. ജനങ്ങളുടെ ദൈന്യത ട്രംപിനെയും ഉലച്ചു, എറിക് പറഞ്ഞു.
ആക്രമണത്തോടെ റഷ്യയുടെ പിന്തുണയോടെയാണ് ട്രംപ് പ്രസിഡന്റായതെന്ന വാദം പൊളിഞ്ഞുവെന്നും എറിക് ചൂണ്ടിക്കാട്ടി. സിറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നത് റഷ്യയാണ്. ആരെയും ഭയക്കാത്ത, മനുഷ്യത്വമുള്ള നിശ്ചയദാര്‍ഢ്യമുള്ള നേതാവാണ് ട്രംപെന്നും എറിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: