എരുമേലി: എരുമേലിയില്‍ സിപിഐ-സിപിഎം ചേരിപ്പോര്. ഇടതുമുന്നണി ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം പരാജയമെന്ന് സിപിഐയുടെ ആരോപണമാണ് ചേരിപ്പോരിന് ഇടയാക്കിയിട്ടുള്ളത്. ഭരണസമിതിക്കെതിരെ സിപിഐ നടത്തിയ ആരോപണത്തെ തടയിടാന്‍ പ്രത്യാരോപണവുമായി സിപിഎം രംഗത്തെത്തി. സിപിഐയില്‍ ഭിന്നതയെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു സിപിഐ അംഗം പങ്കെടുക്കാതിരുന്നതാണ് ഭിന്നതയുള്ളതായി സിപിഎം ആരോപിക്കാന്‍ ഇടയാക്കിയത്. സിപിഐ അംഗം ഇ.കെ സുബ്രഹ്മണ്യനെ സിപിഎം സ്വാധീനിച്ചതായും ആക്ഷേപമുണ്ട്. പഞ്ചായത്തില്‍ സിപിഐയ്ക്ക് 2 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ പൊര്യന്മല വാര്‍ഡംഗം കൂടിയായ ഇ.കെ സുബ്രമഹ്ണ്യന്റെ വാര്‍ഡില്‍ നിരവധി വികസന പദ്ധതികള്‍ അനുവദിക്കുമ്പോള്‍ ചെറുവള്ളി വാര്‍ഡംഗമായ വി.പി സുഗതന് പദ്ധതി വിഹിതം നല്‍കുന്നില്ലെന്ന് ആരോപണമുണ്.എന്നാല്‍ സിപിഐ-സിപിഎം ചേരിപ്പോര് മുറുകിയ എരുമേലിയില്‍ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ പിന്തുണ ഭരണസമിതിക്ക് പിന്തുണ നല്‍കുന്നുവെന്ന പ്രചരണവും ശക്തമാണ്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഭരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് ഇതാണെന്നാണ് ആക്ഷേപം.
സിപിഎം പറയുന്നതുപോലെ സിപിഐയില്‍ ഭിന്നതയില്ലെന്ന് ലോക്കല്‍ സെക്രട്ടറിയും വാര്‍ഡംഗവുമായ വി.പി. സുഗതന് പറഞ്ഞു. എന്നാല്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ പരസ്പരം ഒത്തുകളിച്ചാണ് ഭരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തിലെ കുടിവെള്ള വിതരണം, പദ്ധതി വിഹിതത്തിലെ തര്‍ക്കങ്ങള്‍, പുറംമ്പോക്ക് ഭൂമിയിലെ മരംകൊള്ള, പുറംമ്പോക്ക് ഭൂമി തിരിച്ചുപിടിക്കല്‍, ഭരണത്തിലെ കെടുകാര്യസ്ഥത തുടങ്ങി അഴിമതിയില്‍ മുങ്ങിക്കുളിച്ചതാണ് ഭരണമെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി അജികുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: