തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരുഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇരുമുന്നണി സര്‍ക്കാരുകളും ഈ കുടുംബത്തിന്റെ ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും കുമ്മനം പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മണിയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുവരുന്നതിന് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കുമ്മനമായിരുന്നു. മരണം നടന്ന് ഒരാഴ്ചക്കുള്ളില്‍ മണിയുടെ വീടും പാടിയുമെല്ലാം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു കേസ് സിബിഐ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കുമ്മനത്തിന്റെ സാന്നിധ്യത്തില്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് നിവേദനവും നല്‍കിയിരുന്നു.
ക്രൈംബാഞ്ചിന്റെയും പ്രത്യേക സംഘത്തിന്റേയും അന്വേഷണം തൃപ്തികരമല്ലാഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാരും കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടത്. അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. നിലവിലെ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് കേസ് സിബിഐക്ക് കൈമാറാന്‍ തയ്യാറായത്. സംസ്ഥാന പോലീസ് അവഗണിച്ച ഒരു കേസ് സിബിഐ ഏറ്റെടുക്കുമ്പോള്‍ അത് സംസ്ഥാന പോലീസിന് നാണക്കേട് കൂടിയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: