തിരുവനന്തപുരം: സാത്താന് സേവ വ്യാപിക്കുമ്പോഴും അന്ധവിശ്വാസ നിരോധനനിയമം നോക്കുകുത്തി. സര്‍വ ദുരാചാരങ്ങളും നിറഞ്ഞ സാമൂഹ്യവിപത്ത് പടിവാതില്ക്കലെത്തിയിട്ടും നടപടിക്ക് പോലീസ് തയ്യാറല്ല. തിരുവനന്തപുരത്ത് നന്തന്‍കോട്ട് ഒരുകുടുംബത്തിലെ നാലുപേര്‍ സാത്താന് സേവക്കാരനാല് ദാരുണമായി കൊല്ലപ്പെട്ടിട്ടും പുതിയ തിരക്കഥകളുമായി പോലീസെത്തിയത് അതിന്റെ തെളിവാണ്. ഉന്നതങ്ങളില്‍ സ്വാധീനമുള്ള രാഷ്ട്രീയനേതാക്കളുടെ മക്കളും വമ്പന്‍ പണക്കാരും മുന്തിയവ്യാപാരികളും ഈ ആരാധനയില്‍ പങ്കെടുക്കുന്നതാണ് പോലീസിനെ നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
നന്തന്‍കോട് ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് പ്രൊഫ. രാജ തങ്കം, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെ കൊന്നത് കേദല്‍ ജിന്‍സനാണെന്നാണ് പോലീസ് പറയുന്നത്. വിദേശരാജ്യങ്ങളില്‍ പഠിച്ചിരുന്ന കേദല്‍ 15 വര്‍ഷമായി സാത്താന്‍സേവ നടത്തിയിരുന്നതായി തുടക്കത്തില്‍ പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ സംഘടിത മതശക്തികളുടെ സമ്മര്‍ദ്ദവും ഉന്നതങ്ങളിലെ നിര്‍ദ്ദേശവും അനുസരിച്ച് സാത്താന് സേവ ഒഴിവാക്കി പുതിയ കഥ മെനയുകയാണ് പോലീസ്.
ദുര്‍മന്ത്രവാദവും നഗ്നനൃത്തവും ലഹരിമരുന്നു സേവയും ലൈംഗിക അരാജകത്വവുമാണ് സേവയില്‍ നടക്കുന്നത്. കൊച്ചി, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള ഇവര്‍ക്ക് തലസ്ഥാന നഗരത്തിലും പ്രവര്‍ത്തനമുണ്ട്. എല്ലാ മാസവും 13 ആണ് ആരാധനയ്ക്ക് തെരഞ്ഞെടുക്കുന്നത്. തുടക്കത്തില്‍ പ്രവേശനം സൗജന്യം. പിന്നീട് ആയിരങ്ങള്‍ ഫീസായി വാങ്ങും. പ്രത്യേക അവസരങ്ങളില്‍ 10,000 മുതല്‍ 30,000 രൂപവരെ വാങ്ങാറുണ്ട്. സേവയ്ക്കായി ഇരകളെ റിക്രൂട്ട് ചെയ്യുന്ന പരിശീലനം സിദ്ധിച്ച ഏജന്റുമാരുമുണ്ട്. സ്ഥിരമായി നിശ്ചിത സ്ഥലത്തല്ല ആരാധന നടക്കുന്നത്. ഓരോ മാസവും മാറിക്കൊണ്ടിരിക്കും. സേവ ആരംഭിക്കുന്നതോടെ വന്‍ സാമ്പത്തികാഭിവൃദ്ധിയും ഉന്നതിയും ഉണ്ടാകുമെന്ന പ്രചാരണം പല ഉന്നതരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു.
കറുത്ത തുണി ധരിച്ച് അരണ്ട വെളിച്ചം മാത്രമുള്ള മുറിയില്‍ കൂട്ടം ചേര്‍ന്നാണ് ആരാധന. സേവയിലൂടെ സിദ്ധികള്‍ കരസ്ഥമാക്കിയെന്ന് അവകാശപ്പെടുന്ന പുരോഹിതനാണ് നിയന്ത്രിക്കുന്നത്. ക്രിസ്തീയവിശ്വാസങ്ങള്ക്കും ബൈബിളിനും എതിരാണിത്. അതിനാല്‍ ആന്റി ക്രൈസ്റ്റ് മൂവ്മെന്റെന്നും അറിയപ്പെടുന്നു. ബൈബിളിനെ അധിക്ഷേപിച്ചും കുര്‍ബാന തുടങ്ങിയ ക്രിസ്തീയ ആരാധനാക്രമങ്ങളെ താറടിച്ചുമാണ് ആരാധന. വീഞ്ഞിനു പകരം കുടിക്കാന്‍ നല്‍കുന്നത് മനുഷ്യരക്തമാണ്. ആരാധന പകുതി പിന്നിടുമ്പോള്‍ മയക്കുമരുന്നു കലര്‍ത്തിയ പാനീയവും നല്‍കാറുണ്ട്. തുടര്‍ച്ചയായി ആരാധനയ്ക്കെത്തുന്നവരാണ് ആസ്ട്രല്‍ പ്രൊജക്ഷന് പോലുള്ള കടുത്ത അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്.
ആരാധനമൂത്ത് മനോനില തെറ്റിയ അവസ്ഥയിലെത്തുന്നവരാണ് ആസ്ട്രല്‍ പ്രൊജക്ഷനിലേക്കും അവസാനം കൂട്ടക്കൊല പോലുള്ള നിഷ്ഠൂര കൃത്യങ്ങളിലും എത്തിപ്പെടുന്നത്. കൊച്ചിയില്‍ നടന്ന പല ദുരൂഹമരണങ്ങള്ക്കും പിന്നില്‍ സാത്താന് സേവക്കാരെ പോലീസ് സംശയിക്കുന്നു. കഴിഞ്ഞമാസം നടന്ന വിദ്യാര്‍ഥിനിയുടെ മരണത്തിനു പുറകിലും ഇവരെ പോലീസ് സംശയിച്ചിരുന്നു. വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതും ഉന്നതസ്വാധീനവുമാണ് ഇവര്‍ക്കെതിരായ നടപടിക്ക് വിഘാതം സൃഷ്ടിക്കുന്നത്. ഹിന്ദു സന്ന്യാസിമാര്‍ക്കും ആശ്രമങ്ങള്‍ക്കുമെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് തല്ലാനും കൊല്ലാനും നടക്കുന്ന ഡിവൈഎഫ്ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ ഇത്തരം ദുരാചാരങ്ങള്‍ എന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: