മാവേലിക്കര: വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളേജിനു നേര്‍ക്കുള്ള ആക്രമണങ്ങള്‍ ഹിന്ദുമാനേജ്മെന്റ് സ്ഥാപനങ്ങളെ തകര്‍ക്കുവാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു പറഞ്ഞു.
കോളേജ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നിര്‍ദ്ദേശമനുസരിച്ച് എസ്എഫ്ഐ സംസ്ഥാന നേതൃത്വം നേരിട്ട് നടത്തിയ അക്രമമാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്ഷരാജിന്റെ ആത്മഹത്യാ ശ്രമത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട്, ജില്ലാ സെക്രട്ടറി ജി.കെ. ബിജു, താലൂക്ക് സെക്രട്ടറി സതീശ്കുമാര്‍, സമിതിയംഗം ശ്രീകുമാര്‍ കട്ടച്ചിറ, രാജേഷ്. ആര് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: