മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ 70.4 ശതമാനം പോളിങ്. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിരയായിരുന്നു. വെയില് കനത്തതോടെ പോളിങ് മന്ദഗതിയിലായി. എന്നാല്‍, വൈകിട്ട് വീണ്ടും ബൂത്തുകളില്‍ തിരക്കായി. തകരാറിനെത്തുടര്‍ന്ന് പന്ത്രണ്ടു ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി മണ്ഡലങ്ങളിലായിരുന്നു കൂടുതല്‍ പോളിങ്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.എന്‍. ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജിഎംഎല്‍പി സ്കൂളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലും വോട്ടു ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി. ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: