കൊച്ചി: സുകൃതം ഭാഗവതയജ്ഞത്തിന് 15ന് എറണാകുളത്തപ്പന് മൈതാനത്തില്‍ തുടക്കമാകുമെന്ന് സംഘാടക സമിതി ചീഫ് കോര്‍ഡിനേറ്റര്‍ പി.വി. അതികായന്, പ്രസിഡന്റ് സരള വിജയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യന്‍. 13ന് വൈകിട്ട് അഞ്ചിന് യജ്ഞശാലയില്‍ സുകൃതം വിഷുകൈനീട്ടം പരിപാടി. 14ന് വൈകിട്ട് അഞ്ചിന് യജ്ഞശാലയില്‍ വിഗ്രഹം പ്രതിഷ്ഠിക്കും. 15ന് വൈകിട്ട് അഞ്ചിന് ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടെ തുടക്കമാകും. അമൃതാനന്ദമയീ മഠം അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. സുകൃതം ഭാഗവത യജ്ഞസമിതി ചെയര്മാന് ടി.കെ.എ. നായര്‍ അധ്യക്ഷനാകും. ഹൈക്കോടതി ജസ്റ്റിസ് ഹരിപ്രസാദാണ് മുഖ്യാതിഥി. ആര്‍എസ്എസ് സംഘചാലക് പി.ഇ.ബി. മേനോന് മുഖ്യപ്രഭാഷണം നടത്തും. സുകൃതം ഭാഗവത യജ്ഞസന്ദേശം പ്രൊഫ. കെ.വി. തോമസ് എംപി പ്രഖ്യാപിക്കും. 16, 17, 18 തീയതികളില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. അഡ്വ. ജയസൂര്യ, കെഎസ്ഐഡിസി ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, എറണാകുളം റേഞ്ച് പോലീസ് ഐ.ജി. പി.വിജയന്, വ്യവസായി സി.കെ. മേനോന്, സപ്ലൈക്കോ ചെയര്മാന് മുഹമ്മദ് ഹനീഷ്, നടന് ജയറാം എന്നിവര്‍ പങ്കെടുക്കും. 19ന് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്യും.
സുകൃതത്തിന്റെ നേതൃത്വത്തില്‍ 20ന് രാവിലെ 11.30ന് നിര്‍ദ്ധനരായ 10 ആദിവാസി പെണ്‍കുട്ടികളുടെ വിവാഹം നടത്തും. രാജീവ് ചന്ദ്രശേഖര്‍ എംപി, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. 21ന് ഉച്ചയ്ക്ക് 12ന് കാന്‍സര്‍ ചികിത്സ ധനസഹായ വിതരണത്തില്‍ ഡോ. വി.പി. ഗംഗാധരന് അധ്യക്ഷനാകും. കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ മുഖ്യാതിഥിയാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. 11.30ന് സമാപനസഭയില്‍ ഹൈക്കോടതി ജസ്റ്റിസ് രാമകൃഷ്ണന് മുഖ്യാതിഥിയാകും. നോര്‍ക്ക് റൂട്ട്സ് സിഇഒ ഡോ. കെ.എന്‍. രാഘവന് അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: