ആലുവ: മദ്യലഹരിയില്‍ ലഹരി പരിശോധനക്കെത്തിയ എക്സൈസ് ഉേദ്യാഗസ്ഥനെതിരായ നടപടി വേഗത്തിലാക്കിയത് സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടല്‍. ആലുവ എക്സൈസ് സ്ക്വാഡിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി. നന്ദകുമാറിനെയാണ് സംഭവം നടന്ന് 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്തത്. മദ്യപനെ റെയ്ഡ് സംഘത്തില്‍ ഉള്‍പ്പെടുത്തിയ മേലുദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണമുണ്ട്.
തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെ പുക്കാട്ടുപടി വയറോപ്സ് ജംഗ്ഷനില്‍ ചാലീസ് റെസ്റ്റോറന്റിലാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധനക്കെത്തിയത്. സംഘത്തിലുണ്ടായിരുന്ന നന്ദകുമാര്‍ മദ്യലഹരിയിലാണെന്നറിഞ്ഞതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. എടത്തല എസ്ഐ പി.ജെ. നോബിള്‍ മദ്യലഹരി പരിശോധിക്കുന്ന യന്ത്രവുമായെത്തി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ ഉള്‍പ്പെടെ യന്ത്രം ഊതിപ്പിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
എക്സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉേദ്യാഗസ്ഥര്‍ക്കും വീഡിയോ ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് ചെയ്തതോടെ നടപടി മിന്നല്‍ വേഗത്തിലാകുകയായി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം അസി. എക്സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വൈകിട്ട് അഞ്ച് മണിയോടെയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. താമസിയാതെ എക്സൈസ് ആസ്ഥാനത്ത് നിന്നും സസ്പെന്ഷന് ഉത്തരവുമെത്തി. മദ്യലഹരിയിലായ ഉദേ്യാഗസ്ഥനെ റെയ്ഡ് സംഘത്തില്‍ ഉള്‍പ്പെടുത്തിയ മേലുേദ്യാഗസ്ഥര്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: