ലക്നൗ: റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തുന്നതിനായി പുതിയ സര്‍വേ നടത്തുവാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സമാജ്വാദി സര്‍ക്കാര്‍ ഇലക്ഷന് പ്രഖ്യാപിച്ചതിനുശേഷം വിതരണം ചെയ്ത 3.4 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാനും റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പായി സമാജ്വാദി സര്‍ക്കാര്‍ 60 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ അച്ചടിച്ചിരുന്നു. ഈ കാഡുകളും റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: