പത്തനാപുരം: മലയാളിക്ക് വിഷുക്കണിയൊരുക്കാന്‍ തമിഴ്നാട്ടില്‍ നിന്നും കണിവെള്ളരിക്ക എത്തിത്തുടങ്ങി. മുന്‍കാലങ്ങളില്‍ കേരളീയഗ്രാമങ്ങളില്‍ തന്നെ വിളവെടുത്തിരുന്ന വെള്ളരി ഇന്ന് ഗ്രാമീണകൃഷിയിടങ്ങളില് നിന്നും അപ്രത്യക്ഷമായി. തമിഴ്നാട്ടില്‍ വിഷുവിപണി മുന്നില്‍ കണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
വിളവെടുത്ത വെള്ളരി കഴിഞ്ഞയാഴ്ച മുതല്‍ തന്നെയെത്തി. രണ്ടുമാസത്തിനകം വിളവെടുപ്പ് നടത്താന്‍ കഴിയുന്ന അപൂര്‍വം പച്ചക്കറികളില്‍ ഒന്നാണ് വെള്ളരി. കറി വയ്ക്കാന്‍ ഉപയോഗിക്കാമെങ്കിലും 56 ദിവസംകൊണ്ട് ഏക്കറിന് എട്ടുടണ് വരെ വിളവ് നല്‍കുന്നതാണ് വെള്ളരി കൃഷി. കണിവെള്ളരി വാങ്ങാന്‍ ഇന്നലെ മുതല്‍ ആവശ്യക്കാര്‍ ഏറെയെന്ന് വ്യാപാരികള്‍ പറയുന്നു. ഇരുപത് മുതല്‍ മുപ്പത് രൂപ വരെയാണ് ഒരു വെള്ളരിയുടെ വില.
പൊതുവിപണിയ്ക്ക് പുറമേ ഹോര്‍ട്ടികോര്‍പ്പും കൃഷിവകുപ്പും സ്വാശ്രയകര്ഷകരും ചേര്‍ന്ന് നടത്തുന്ന വിഷുവിപണിയില്‍ നാടന്വെള്ളരിയും വില്‍പ്പനക്കായി എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: