ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭൂമാഫിയയുടെ പിടിയില്‍. ജലാശയങ്ങള്‍ നികത്തി. അധികാരികള്‍ നിസംഗതയില്‍. അഞ്ചാം വാര്‍ഡിലാണ് സ്ഥിതി ഏറെ രൂക്ഷമായിട്ടുള്ളത്. കട്ടച്ചിറ ആറിന്റെ കൈവഴികളായ ജലാശയങ്ങളാണ് വ്യാപകമായി നികത്തുന്നത്.
കൊക്കോതമംഗലം മണിത്രക്കരി മേഖലയിലെ ജലസ്രോതസുകള്‍ ഇല്ലാതായി. ഇവിടെ റിയല്‍ എസ്റ്റേറ്റ് മാഫിയ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടുകയാണ്. നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചും ഇവരെ വെല്ലുവിളിച്ചുമാണ് ഇവര്‍ തോടുകളും തണ്ണീര്‍ത്തടങ്ങളും പൂഴിയിട്ട് നികത്തുന്നത്. വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭൂമാഫിയയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. പഞ്ചായത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടി എടുക്കാന്‍ തയാറാകാത്തതും പ്രദേശവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപുണ്ട്. വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്ന കട്ടച്ചിറ ആറ് മൂന്ന് മീറ്ററോളം വീതിയില്‍ കൈയ്യേറി കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടു്. നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പണി നിര്‍ത്തിവെപ്പിച്ചെങ്കിലും കൈയ്യേറിയ ഭാഗം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ബാക്കി ഭാഗത്ത് കല്ല് കെട്ടുന്നതിനായി നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിക്കുന്നുെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കട്ടച്ചിറ ആറുമായി ബന്ധപ്പെട്ട പത്ത് നാട്ടുതോടുകള്‍ നികത്തുകയും ജനങ്ങളുടെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്തുകയും ചെയ്തു. നാട്ടുകാര്‍ വള്ളത്തില്‍ സഞ്ചരിച്ചിരുന്ന തോടുകളാണ് ഭൂമാഫിയ നികത്തിയത്.
ജലനിര്‍ഗമനമാര്‍ഗങ്ങള്‍ അടഞ്ഞതോടെ പ്രദേശം സാംക്രമിക രോഗങ്ങളുടെ ഭീഷണിയിലാണ്. സ്ഥലം വാങ്ങിയവരെ കുറിച്ച് പ്രദേശവാസികള്‍ക്ക് പോലും വ്യക്തതയില്ലത്രേ. ജലാശയങ്ങള്‍ ഇല്ലാതായതോടെ മഴപെയ്താല്‍ പ്രദേശമാകെ വെള്ളക്കെട്ടിലാകും.
കയ്യേറ്റം ഒഴിപ്പിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് അടക്കം പരാതി നല്കിയിട്ടു്. പരാതിയില്‍ നടപടി ഉണ്ടാകാത്ത പക്ഷം പ്രക്ഷോഭ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: