അരൂര്‍: അരൂരില്‍ പകലും രാത്രിയിലും കറണ്ട് പോകുന്നത് പതിവായി. വൈദ്യുതി ഓഫീസില്‍ വിളിച്ചു ചോദിച്ചാല്‍ ഉടന്‍ വരുമെന്നാണ് പ്രതികരണം. പല സ്ഥലങ്ങളിലും കറണ്ടു പോയാല്‍ മണിക്കൂറുകളോളം ആ പ്രദേശത്താകെ വൈദ്യുതി കിട്ടാത്ത അവസ്ഥയാണ്. ഇനി കറണ്ടു വന്നാലും അടുത്ത പതിനഞ്ചു മിനിറ്റിനുള്ളില്‍ വീണ്ടും കറണ്ടു പോകുകയായി. അന്വേഷിച്ചാലോ വ്യക്തമായ മറുപടിയും കിട്ടില്ല. ആര്‍ക്കും ഒരു ഉത്തരവാദിത്വവും ഇല്ലാത്ത സ്ഥിതിയാണ്. അരൂര്‍ സെക്ഷന്റെ നിയന്ത്രണം തന്നെ നഷ്ടമായ സ്ഥിതിയാണ്.
വേനല്‍ കടുത്ത ഈ അവസ്ഥയില്‍ വൈദ്യുതിയില്ലാതെ രാത്രി കാലങ്ങളില്‍ വീട്ടില്‍ കഴിച്ചുകൂട്ടുക വലിയ ബുദ്ധിമുട്ടാണ്. ഒന്ന് സുരക്ഷ പ്രശ്നമാണ്. പകലാണെങ്കില് വീടിനു വെളിയില്‍ കാറ്റു വരുന്നതും പ്രതീക്ഷിച്ചിരിക്കാം. ഇതിനൊന്നും അരൂരിലെ വൈദ്യുതി സെക്ഷന്‍ മറുപടിയില്ല.കറണ്ടു ബില്‍ അടയ്ക്കാന്‍ ഒരു ദിവസീ വൈകുന്നവരുടെ കണക്ഷന് വിഛേദിക്കുന്ന ജോലിയിലാണ് ലൈന്മാന്മാര് ചെയ്യുന്നത്.
കറണ്ട് പോയാല്‍ വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും മാന്യമായി പ്രതികരിച്ചില്ല. ഒരു ദിവസം കറണ്ടു ബില്ലടയ്ക്കാന്‍ താമസിച്ചാല്‍ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കാണിക്കുന്ന പ്രതിബദ്ധത കറണ്ട് ഇല്ലാത്ത അവസ്ഥയില്‍ ഉപഭോക്താവിനോട് കാണിക്കാത്തത് കടുത്ത അനീതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: