ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ട് ആം ആദ്മി പാര്‍ട്ടി. ബിജെപി ജയിച്ച ദല്‍ഹിയിലെ രജൗരി മണ്ഡലത്തിലാണ് എഎപിയുടെ ദുര്‍വിധി.
ബിജെപി സ്ഥാനാര്‍ഥി മന്‍ജീന്ദര്‍ സിംഗ് സിര്‍സ 15,000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചു കയറിയത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എഎപി സ്ഥാനാര്‍ഥി ഹര്‍ജീത് സിംഗ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ജയത്തോടെ 70 അംഗ നിയമസഭയില്‍ ബിജെപിക്ക് നാല് അംഗങ്ങളായി. ഏപ്രില്‍ 23ന് ദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞടുപ്പ് നടക്കാനിരിക്കെയാണ് എഎപിയെ ഞെട്ടിച്ച് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: