പാനൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ ചൊക്ലിയിലെ പുഷ്പനു സര്‍ക്കാര്‍ വക ലക്ഷങ്ങള്‍ വിലയുളള അമേരിക്കന്‍ നിര്‍മ്മിത വീല്‍ചെയറും, ബെഡും. ഏഴ് ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുത്താണ് നിര്‍മ്മാണം. ഇതു നല്‍കാനായി മുഖ്യമന്ത്രി ഇന്നലെ പുതുക്കുടി പുഷ്പന്റെ വീട്ടിലെത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ:മുഹമ്മദ് അഷീലും, ടി.വി.വിനോദ് കുമാറും അടക്കമുളള മെഡിക്കല്‍ സംഘമാണ് അത്യാധുനിക സംവിധാനമുളള ഉപകരണങ്ങള്‍ അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് നിര്‍മ്മിച്ചത്. ഇതിനു മുന്‍പ് അഞ്ച്ലക്ഷം രൂപയും നല്‍കിയിരുന്നു. സംസ്ഥാനത്ത് സമരങ്ങളില്‍ പരിക്കേറ്റവരും നിരാലംബരുമായ അനവധി പേരുളളപ്പോള് പാര്‍ട്ടി പ്രവര്‍ത്തകനു മാത്രം സഹായം നല്കി സ്വജനപക്ഷപാതം പരസ്യമായി നടപ്പാക്കുകയാണ് സര്‍ക്കാര്‍. ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ പോകാന്‍ സമയമില്ലാത്ത മുഖ്യമന്ത്രി പുഷ്പന്റെ വീട്ടിലെത്താന്‍ കാണിച്ച ഉത്സാഹവും വിമര്‍ശന വിധേയമായിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനു പഞ്ചായത്ത് മുന്‍കയ്യെടുക്കണമെന്നും,സര്‍ക്കാര്‍ സഹായം ഇനിയുമുണ്ടാകുമെന്നും പിണറായി വിജയന് പറഞ്ഞു. മന്ത്രി കെകെ.ശൈലജയും സന്നിഹിതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: