കൊയിലാണ്ടി: വടകരയിലും കൊയിലാണ്ടിയിലും വിദേശമദ്യവുമായി രണ്ടു പിടിയില്‍. 48 കുപ്പി മാഹി വിദേശമദ്യവുമായി ഒരാളെ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. പയ്യോളി വടക്കെ പുതിയോട്ടി സേതുമാധവന് (51) നെയാണ് എക്സൈസംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകീട്ട് കൊയിലാണ്ടി എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
മദ്യവില്‍പ്പന ശാല കള്‍ അടച്ചതോടെ മാഹിയില്‍ നിന്നും മദ്യം ഇറക്കി സ്റ്റോക്ക് ചെയ്ത് ആവശ്യകാര്‍ക്ക് നല്‍കുകയാണ് പതിവെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സജിത്ത് കുമാര്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് റെയ്ഡ്നടത്തിയത്. ആള് താമസമില്ലാത്ത പറമ്പിലാണ് ഇയാള്‍ മദ്യം ശേഖരിച്ച് വെക്കുന്നത്. റെയ്ഡിന് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന് പയ്യന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേന്ദ്രന്, മധുസൂദനന്, അജയ്കുമാര്‍, ബിജു, തുടങ്ങിയവര്‍ നേതൃത്വം നല്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
വടകര: മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 36 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. തലശ്ശേരി കതിരൂര്‍ സ്വദേശി മലയില്‍ സുജിത്തിനെയാണ്(23) വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കെ.എല്‍. 25 ബി 1888 മാരുതി സെന്‍ എസ്റ്റിമോ കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. വാഹന പരിശോധനയ്ക്കിടയില്‍ മാഹി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് കാറും പ്രതിയും പിടിയിലായത്. വടകര പാക്കയില്‍ ഭാഗത്തേക്ക് വില്‍പ്പനയ്ക്ക് എത്തിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: