രാമപുരം: കോട്ടമലയില്‍ പാറമട ലോബി വീണ്ടും കരുനീക്കങ്ങള്‍ തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകള്‍ അനുകൂലമാക്കി കോടതി വിധികള്‍ സമ്പാദിച്ച് പാറമടയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയതോടെ സമരസമിതിയും നാട്ടുകാരും സമരം ശക്തമാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോട്ടമലയില്‍ എന്തെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ ശക്തമായി എതിര്‍ക്കാനുള്ള തീരുമാനത്തിലാണ് അവര്‍.
മിച്ചഭൂമി അര്‍ഹതപ്പെട്ട 70 പേര്‍ക്ക് പതിച്ചു നല്കുവാനുള്ള നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് നടക്കുന്നത്. പേരിന് ചുരുക്കം ചിലര്‍ക്ക് മിച്ചഭൂമി നല്കി മറ്റുള്ളവര്‍ക്ക് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അര്‍ഹതപ്പെട്ട ഭൂമി നിഷേധിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മിച്ചഭൂമി തട്ടിപ്പിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്ത വില്ലേജ് ഓഫീസര്‍ ഭരണകക്ഷി നേതാവിന്റെ ബന്ധുവായതുകൊണ്ട് മാത്രമാണ് വകുപ്പ് തല നടപടികളില്‍ നിന്നും രക്ഷപെട്ട് നില്‍ക്കുന്നത്.
ഇദ്ദേഹത്തേയും അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടികള്‍ എടുക്കണമെന്നും അര്‍ഹതപ്പെട്ട 70 പേര്‍ക്കും ഭൂമി കൈമാറണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രാമപുരം വില്ലേജ് ഓഫീസിന് മുന്പില് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: