കോഴിക്കോട്: അരിവില കുതിച്ചു കയറ്റം തടയാന്‍ സര്‍ക്കാര്‍ പ്രത്യേകം തുടങ്ങിയ അരിക്കടകളും തകര്‍ച്ചയിലേക്ക്. ആവശ്യത്തിന് അരിയില്ലാത്തതാണ് കാരണം. തെക്കന്‍ ജില്ലകളിലെ കടകളില്‍ അരി ലഭ്യത പരിമിതമായുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ പലയിടത്തും തീരെയില്ല. ഒരാഴ്ചയോളമായി ഈ സ്ഥിതി. ഇതോടെ വിഷുനാളിലും പൊതുവിപണിയില്‍ നിന്ന് വിലകൂടിയ അരി വാങ്ങേണ്ട സ്ഥിതിയാണ് ജനങ്ങള്‍ക്ക്.
പൊതുവിപണിയില്‍ അരിവില കുത്തനെ ഉയര്‍ന്ന് ജനവികാരം ശക്തമായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത.് വില പിടിച്ചു നിര്‍ത്തുന്നതിനായി കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുമായി സഹകരിച്ച് തെരഞ്ഞെടുത്ത 500 കേന്ദ്രങ്ങളില്‍ അരിക്കട തുടങ്ങി. കഴിഞ്ഞ മാസം ആറിനായിരുന്നു ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം. കിലോക്ക് 25 രൂപ നിരക്കിലാണ് ഇതു വഴി അരി നല്‍കിയത്. തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചും പിന്നീട് പത്ത് കിലോയും നല്കി. വിഷു വരെ അരിക്കട സജീവമായിരിക്കുമെന്നും അതിന് ശേഷം ആവശ്യമെങ്കില്‍ തുടരുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വിഷുവെത്തും മുമ്പേ തന്നെ കടകളില്‍ അരി ലഭ്യത പരിമിതമായിരിക്കുകയാണ്. കോഴിക്കോട്, കാസര്‍ക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പലതിലും ലഭ്യതയില്ല. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഏതാനും ദിവസങ്ങളായി വില്‍പ്പന പാടെ നിര്‍ത്തിവെച്ചിട്ട്. വയനാട്, പാലക്കാട്ജില്ലകളില്‍ പലയിടത്തം നാളത്തോടെ അരി തീരുമെന്നാണ് സൂചന.
അരിക്കടകളില്‍ ചിലയിടങ്ങളില്‍ ലഭ്യത കുറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണെന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ സ്റ്റോക്കൊടുപ്പ്, ഗുണനിലപാരം കുറഞ്ഞ അരി വന്നത് തിരിച്ചയക്കല്‍, ലോറി സമരം തുടങ്ങിയവ ഇതില്‍പ്പെടും. ഈ തടസങ്ങളല്ലാം നീങ്ങിയിട്ടുണ്ട്. അരി ഇന്നത്തോടെ എല്ലാ കേന്ദ്രങ്ങളിയും യഥേഷ്ടം ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
അതേസമയം പൊതുവിപണിയില്‍ അരിവിലയില്‍ കാര്യമായ കുറവില്ല. കിലോ അരിക്ക് 38 മുതല്‍ 45 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: