മലപ്പുറം: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നല്ല രീതിയില്‍ പൂര്‍ത്തിയായതോടെ മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. തിരക്കേറിയ പ്രചാരണത്തിന്റെ ക്ഷീണത്തിനിടയിലും കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികളും അണികളും നേതാക്കളുമെല്ലാം തിരക്കില്‍ത്തന്നെ. ഇത്തവണ 71.33 ശതമാനം പേര് വോട്ട് ചെയ്തു. 2014ല്‍ ഇത് 71.21 ശതമാനമായിരുന്നു. പോളിംഗില്‍ നേരിയ വ്യത്യാസം മാത്രം. എന്നാല്‍ ഒന്നര ലക്ഷത്തിലേറെ പുതിയ വോട്ടര്‍മാരുണ്ടായിട്ടും ആനുപാതികമായി പോളിങ് വര്‍ധിക്കാത്തതില്‍ ആശങ്കയിലാണ് സ്ഥാനാര്‍ത്ഥികള്‍.
യുഡിഎഫ് കോട്ടകളില്‍ പോളിംഗ് കുറഞ്ഞതാണ് നേതാക്കളെ ഞെട്ടിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മത്സരിച്ചിട്ടു പോലും വേങ്ങര മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതികരണം തണുത്തത് യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ 71.11 ശതമാനമാണ് പോളിങ്. 2014ല്‍ ഇത് 71.21 ശതമാനമായിരുന്നു. പോളിങില്‍ നേരിയ വ്യത്യാസം മാത്രം.
കൊണ്ടോട്ടിയിലാണ് ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്തത്. വാശിയേറിയ പ്രചാരണം മണ്ഡലത്തില്‍ നടന്നെങ്കിലും ഇതൊന്നും പോളിങ് ശതമാനം വര്‍ധിപ്പിച്ചില്ല. എല്‍ഡിഎഫും യുഡിഎഫും പ്രചാരണ സമയത്ത് വിവാദങ്ങളില്‍ നിറഞ്ഞപ്പോള്‍ എന്‍ഡിഎ ഏറെ മുന്നോട്ടുപോയി.
കൊട്ടിക്കലാശത്തില്‍ ഉള്‍പ്പെടെ സജീവമായിരുന്നു. എന്‍ഡിഎയുടെ വോട്ട് ആറിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ് പറഞ്ഞു. എന്നാല്‍ അട്ടിമറിയിലൂടെ പഴയ മഞ്ചേരി ചരിത്രം ആവര്‍ത്തിക്കുമെന്നും എല്‍ഡിഎഫ് ക്യാമ്പ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ആശങ്കകള്‍ക്കിടയിലും ഭൂരിപക്ഷം വര്‍ധിക്കുമെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷ. എന്തായാലും കണക്കുകൂട്ടലുകള്‍ 17ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: