ന്യൂദൽഹി: ചാരവൃത്തി ആരോപിച്ച് നാവികസേനാ മുൻ ഓഫീസർ കുൽഭൂഷൺ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചു. പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ചർച്ചകളും ഇന്ത്യ നിർത്തിവച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടക്കേണ്ടിയിരുന്ന സമുദ്ര സുരക്ഷ സംബന്ധിച്ച ചർച്ചയിൽനിന്നും ഇന്ത്യ പിൻവാങ്ങി.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തെ തീരുമാനം അറിയിക്കുകയായിരുന്നു. ജാദവിന്റെ കാര്യത്തില്‍ എല്ലാവിധ മര്യാദകളും പാക്കിസ്ഥാന് മറന്നുപ്രവര്ത്തിച്ചെന്നും ഇന്ത്യയ്ക്ക് ആക്ഷേപമുണ്ട്. ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നും അതിനായി തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 17നായിരുന്നു ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്.
പാക്കിസ്ഥാന് സമുദ്ര സുരക്ഷാ ഏജന്‍സി (പിഎംഎസ്എ) ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജമ്മു കശ്മീരിലെ ഉറിയില്‍ പാക്ക് പിന്തുണയോടെ ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറെക്കാലമായി മുടങ്ങിക്കിടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളാണ് കുല്ഭൂഷണ് ജാദവ് വിഷയത്തില്‍ത്തട്ടി വീണ്ടും പ്രതിസന്ധിയിലായത്.
കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണ് ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു. അതിനിടെ, കുല്ഭൂഷണ് ജാദവിനെ കാണാന്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്ക്ക് അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായ പതിനാലാം തവണയും പാക്കിസ്ഥാന് തള്ളി. ചാരപ്രവര്‍ത്തിക്കു പിടിയിലായ ആളെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാനാവില്ലെന്നാണ് പാക് നിലപാട്.
ജാദവിനെതിരായ വിധിക്കെതിരെ അപ്പീല്‍ നല്കാന് കുറ്റപത്രത്തിന്റെ രണ്ടു പകര്‍പ്പുകളും ജാദവിനെതിരായ വിധിയുടെ പകര്‍പ്പും നല്‍കാനും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: