ഉഡുപ്പി: ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസില്‍ മറ്റു നാലു പേരെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഉഡുപ്പി ജില്ലയിലെ ഉച്ചില സ്വദേശിയായ ഫക്കീര്‍ അഹ്മദ്, ഹലയേന്ഗഡിയിലെ ബോല്ലൂരില് നിന്നുള്ള അബൂബക്കര്‍ എന്ന അഹ്മദ് ബാവ, പാണ്ഡീശ്വര് സ്വദേശി സയ്യിദ് മുഹമ്മദ് നൗഷാദ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ആയുധം കൈവശം വയ്ക്കല്‍, ആയുധ നിയമം എന്നിവ പ്രകാരമാണ് ശിക്ഷിച്ചത്. മുഹമ്മദ് അലി, മകന് ജാവേദ് അലി, ഷബീര്‍ ഭട് കല്, ഉമര്‍ റഫീഖ് എന്നിവരെയാണ് വിട്ടയച്ചത്.
2008 ഒക്ടോബര്‍ മൂന്നിന് ഉള്ളാളിലെ മുഹമ്മദ് അലിയുടെ വീട്ടില്‍ മുംബൈ പോലീസും കര്‍ണാടക ആന്റി നക്സല്‍ സേനയും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഇവരില്‍ നിന്ന് അഞ്ചു ബോംബുകളും 10 മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ഫക്കീര്‍ അഹ്മദിന്റെ വീട്ടില്‍ നിന്ന് തോക്ക്, ബോംബ് നിര്‍മ്മാണ സാമഗ്രികളടക്കം 38 സാധനങ്ങളാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: